Monday, December 20, 2010

-->സ്നേഹത്തിന്റെ പ്രതിഭലം കണ്ണീരാണ്..















സ്നേഹത്തിന്റെ പ്രതിഭലം കണ്ണീരാണ്...
പക്ഷെ ആ കണ്ണീരിനു ഒരു സുഖമുണ്ട്...
നനയുമ്പോഴും,
എന്റെ കവിളിന് ആ കണ്ണുനീര് ചൂട്
പകരുന്നു ...
ആ ചൂടില്, ഞാന് അറിയുന്ന സുഖത്തിനു,
ഒരുപാട് അര്‍ത്ഥങ്ങളുണ്ട്.......
ഒരുപാട് ആശ്വാസങ്ങളുണ്ട്....
ഒരു പക്ഷെ എന്റെ കണ്ണീരില്
മറ്റാരൊക്കെയോ
മഴവില്ല് കാണുന്നുണ്ടാകും ....
രോക്കെയോ ചിരിക്കുന്നുണ്ടാവും...
അതിനുമപ്പുറം എനിക്കെന്തു വേണം ?
സ്നേഹം എന്നെ കരയിച്ച്ചോട്ടെ........
പക്ഷെ ഞാന് സ്നേഹിക്കുന്നവര്
കരയാതിരിക്കട്ടെ
ഞാന്
കരയാം എല്ലാവര്ക്കും വേണ്ടി .......

Monday, December 13, 2010

-->മനസ്സിലെ മുറിവാണ് പ്രണയം...












മനസ്സിലെ മുറിവാണ് പ്രണയം....
വിങ്ങുന്ന വേദനയാണ് പ്രണയം...
വെറും മായാജാലമാണ് പ്രണയം...
ഭ്രമിപ്പിച്ചൊരു കൊല്ലിയിലേക്ക് നയിക്കുന്ന ചെകുത്താനാണ് പ്രണയം....
അടുത്തു കൊണ്ടുള്ളോരകല്‍ച്ചയാണ് പ്രണയം...
എന്കിലും ആരും പ്രണയത്തെ വെറുക്കുന്നില്ല...
എല്ലാവരും പ്രണയിക്കുന്നു പ്രണയത്തെയും പ്രണയിക്കുന്നവരെയും.....

-->അറിയുവാ൯ കഴിഞ്ഞില്ല എന്റെയുള്ളം...

















ചാരെയെത്തുവാ൯  കൊതിച്ചു ഞാ൯
പക്ഷേ............

അനുവദിച്ചില്ലെ൯ ദൌ൪ബലൃം...........
എന്കിലും.......
ഞാനേറെ കൊതിച്ചു ഇഷ്ടമെന്ന് നീയൊന്നു ചൊല്ലുവാ൯......
നീയും അറിഞ്ഞില്ല..... പറഞ്ഞില്ല.........
അറിയുവാ൯ കഴിഞ്ഞില്ല എന്റെയുള്ളം.....
നീയെ൯ ജീവന്റെ ജീവനായിരുന്നെന്കിലും......
നിനക്കായി ഒരു നല്ല സുഹൃത്തായി ഞാ൯.......

ഇന്നെന്റെ വിവാഹം.............
ദൈവത്തോടുള്ള കടം തീ൪ക്കാനായിനി 
ഈ മനുഷൃനുമൊത്തൊരു ജീവിതം.......
മനസ്സെല്ലാം നിന്റെ ഓ൪മ്മകളാല് നീറുന്നു......
ഇന്നീ കുറിപ്പെഴുതുന്പോഴും
ഞാനാശിച്ചു പോകുന്നു.....
ഇപ്പോഴെന്കിലും നീയെന്നുള്ളമൊന്നറിഞ്ഞിരുന്നെന്കിലെന്ന്.....
ഇഷ്ടമാണെന്കിലും............. എ൯ ജീവനാണെന്കിലും......
കഴിയില്ലെനിക്കിനി നിന്റെ സ്വന്തമാകുവാ൯
ഒരിക്കലും................. ഒരിക്കലും...................... 

-->പ്രണയവും ഹൃദയവും നീ തന്നെ..




വാക്കിനോടിഷ്ട്ടം...വരികളോടിഷ്ട്ടം...-
വര്‍ണ്ണമെന്നിഷ്ട്ടം...വരകളോടിഷ്ട്ടം...

വരികളില്‍ വരകളും,വരകളില്‍ വരികളും...,
വരിവരിക്കെന്നിലേക്കെത്തിടുമ്പോള്‍...
വരികളെന്‍ ഹൃദയം....
വരകളെന്‍ പ്രണയം...
പ്രണയവും ഹൃദയവും നീ തന്നെ...,

-->എന്റെ പുസ്തകത്താളിലെ മായാത്തൊരധ്യായം നീ....

















പാതി വഴിയിലെന്നെ തനിച്ചാക്കി
നീ എവിടെയോ ദൂരേക്ക്....
കാത്തിരുന്നു ഒരുപാടു നാളുകള് നിനക്കായി...
കാത്തിരിപ്പിന്റെ അലസതയില്...
നിമിഷങ്ങള് നൂറ്റാണ്ടുകളായി...
യുഗങ്ങളായി.... പിന്നീടത് സംവത്സരങ്ങളായി....
വേ൪പാടിന്റെ വേദനയില്...
ഞാനെഴുതുവാ൯ തുടങ്ങി.....
ഓരോ വാക്കുകള്ക്കും യുഗങ്ങളുടെ കഥ പറയുവാനുണ്ടായിരുന്നു....
അതെല്ലാം നിങ്ങളിന്നു കാതോ൪ക്കുന്നു....
അതെ..... കാലമെന്ന മഹാപ്രഭാസം എന്നെയന്ന് തനിച്ചാക്കി യാത്രയായി.....
ഇന്നെന്റെ പേര്............................ ചരിത്രം......
എന്റെ പുസ്തകത്താളിലെ ഇന്നത്തെ മായാത്തൊരധ്യായം നീ..... 

-->കാലം അനാഥയാക്കിയവള്‍...

















ജനിമൃതികള്‍ ശരവേഗം തെളിയുന്നൊരീ യുഗത്തില്‍
നീയെഴുതിയ കവിതകള്‍ക്കിടയിലെ
വരികളില്‍ ഞാന്‍ ജീവച്ചിരുന്നു...
ഞാന്‍... കാലം അനാഥയാക്കിയവള്‍...
എന്നെ നീയെന്തിനേറെ സ്നേഹിച്ചു.....
പിന്നീടെന്തിനേറെയെന്നെ വെറുത്തു...
ആകര്‍ഷണീയ ഭംഗിയേതുമെനിക്കില്ലെന്നറിഞ്ഞിട്ടും
പിന്നെന്തിനു നീയെന്നെ നിന്നിലേക്കടുപ്പിച്ചു...
ജീവിതം സ്വപ്നം കണ്ട നിമിഷങ്ങളേറെ കൊഴിഞ്ഞപ്പോള്‍
എന്തിനെന്നെയൊരു പാഴ്ക്കടലാസു കഷണം പോലെ വലിച്ചെറിഞ്ഞു...
അറിഞ്ഞിരുന്നില്ലേ ഞാന്‍ അനാഥയെന്ന്....
നിമിഷങ്ങള്‍ കൊണ്ട് സനാഥയെന്ന് ധരിച്ചു പോയ് ഞാന്‍....
പക്ഷേ........
പഠിപ്പിച്ചു തന്നു നീ....
അനാഥര്‍ എന്നും...... അനാഥര്‍ തന്നെ...
ആ പാഴ്ക്കടലാസു കഷണത്തില്‍....
നീയെഴുതിയ കവിതകളില്‍....
ഞാനിന്നും ജീവിക്കുന്നു....

-->മനസ്സില് നിറയെ മുറിവുകളാണ്



















അന്നു നീ പറഞ്ഞതോര് ക്കുന്നില്ലേ?
എന്റെ കണ്ണുകള് സമുദ്രങ്ങളാണെന്ന്
എന്റെ നേര്ക്ക് നീളുന്ന വെറുപ്പിന്റെ
ഏതു തീ നാളങ്ങളും ഈ ആഴങ്ങളില്
വീണു കെട്ടു പോവുമെന്ന്
ഇപ്പോ ആ സമുദ്രം വറ്റി പോയിരിക്കുന്നു
മനസ്സില് നിറയെ മുറിവുകളാണ്
ആഴത്തിലുള്ളവ, ഭേദമാവാത്തവ
പുറമേക്കു പൊറുത്തും ഉള്ളിലിരുന്നു വിങ്ങുന്നവ
ആ മുറിവുകള്ക്ക് മീതെ ചിരിയുടെ
വലിയ ഒരു മഞ്ഞു പുതപ്പു വലിച്ചിട്ട്
വസന്തത്തിലെന്ന പോലെ
ഞാന് നില്ക്കേ ...
എന്തിനായിരുന്നു കടന്ന് വന്ന്
ആ മഞ്ഞൊക്കെ ഉരുക്കി കളഞ്ഞത്?
നിന്റെ സ്നേഹത്തിന്റെ നറു വെണ്ണയാല്
ആ മുറിവൊക്കെ മാഞ്ഞു പോവുമെന്നാശിച്ച്
ഞാന് കാത്തു നില്ക്കെ ...
തിരസ്കരണത്തിന്റെ മൂര്ച്ചയുള്ള ഒരു കത്തി
ആഴത്തില് കുത്തിയിറക്കി
മാപ്പു പറച്ചിലിന്റെ അര്ത്ഥ ശൂന്യത ബാക്കി നിര്ത്തി
പാപത്തിന്റെ വഴുക്കുന്ന പായല് പ്പടികളില്
എന്നെ തനിച്ചാക്കി
ഏതു ഗംഗയിലേയ്ക്കാണു നീ പോയി മറഞ്ഞത്?
ആ മുറിവില് നിന്ന് ഇപ്പോഴും രക്തം ഒഴുകിക്കൊണ്ടേ
ഇരിയ്ക്കുന്നു
തകര്ന്നു പോയ ഒരു പളുങ്കു പാത്രം പോലെ
ഈ ജീവിതം
എങ്ങനെ ചേര്ത്തു വെച്ചാലും മുഴുവനാകാതെ
എത്ര തൂത്തു വാരിയാലും വൃത്തിയാവാതെ
വിള്ളലുകള്, അപൂര്ണ്ണത
ഒരു നിമിഷത്തിന്റെ
അശ്രദ്ധ കൊണ്ട് രക്തച്ചാലുകള് ...
ഞാനിവിടെ തനിച്ചാണ്
ഒറ്റപ്പെടലിന്റെ ഈ തുരുത്തില്
വറ്റിപ്പോയ സമുദ്രത്തിനു കാവലായി
പേടിപ്പിക്കുന്ന ഇരുട്ടില്, മരവിക്കുന്ന തണുപ്പില് ...
ഒറ്റയ്ക്ക് ...
നിനക്ക് തിരിച്ച് വരാന് തോന്നുന്നില്ലേ ...
നമുക്ക് സ്നേഹത്തിന്റെ വറ്റാത്ത കടല് സൃഷ്ടിക്കാം
നേരം പോയതറിയാതെ ആകാശം നോക്കി ക്കിടക്കാം ...

-->എന്റെ തോരാത്ത കണ്ണുനീര്...
















ആ സൌന്ദര്യം കണ്ണുകളില്‍ നിറഞ്ഞു,
നീ എന്നിലെക്കടുക്കുകയായിരുന്നു...
ഇന്നലെയെന്
ഓര്‍മകളെപ്പോലെ,
ഇന്നും നീ വശ്യമായി നടന്നടുക്കുകയായിരുന്നു..
കയ്യില്‍
ജീവചോരയുടെ നിറം തുടിക്കുന്ന,
പനിനീര്‍ പൂവുകള്‍, എന്നുമെന്നപോലെ
ഇന്നും
നീ കരുതിയിരിക്കുന്നു...
തണ്ടിലെ വിഷാദം നിറക്കും, മുള്ളുകള്‍
തറച്ച്
നിന്റെ മുഖം വാടിയിരുന്നു....
നീ കരയുകയായിരുന്നു...................!
ചോദിച്ചു
ഞാന്‍ എന്തിനെന്ന്..?
നിശയില്‍ നിലാവൊഴുകുന്ന നിശബ്ദതപോലെ,
 
ചോദ്യവും നിനക്കന്യമായതുപോലെ...!
ഉത്തരം കാംഷിച്ച എനിക്കു നീ
മൂകമായി
മറുപടി പറഞ്ഞു.....!
അതിലും അര്‍ത്ഥങ്ങള്‍ കവിയുന്ന,
മൂകരാഗങ്ങള്‍ 
ഒളിച്ചിരുന്ന പോലെ...
നിന്‍ കയ്കളെ തഴുകി ആ ചുടുകണ്ണുനീര്‍ ഞാനൊപ്പി....
പക്ഷെ,
അതും നീ അവഗണിച്ചു..
അദ്യമാം ലക്ഷ്യം മറ്റെന്തോ പോലെ
നീ നടന്നു 
നീങ്ങി.....
ചോരെയുടെ നിറവും മണവും തുടിച്ച
ആ പുഷ്പങ്ങളെ ജീവന്റെ 
വിലയുള്ളപോല്‍
അടക്കിപ്പിടിച്ചു വിതുമ്പി നീ....
ആ ജീവനിതിന്ന് 
നഷ്ടമായതുപോലെ..
ജീവനില്‍ ജീവനായി പറിച്ചു നീ എന്റെ
കുഴിമാടത്തിലര്‍പ്പിച്ചു
ആ രണപത്മത്തെ..
നാളേക്ക് ഇനിയും, നിറമുള്ള പുഷ്പങ്ങള്‍
തേടി നീ 
നടന്നകന്നു....
നാളെയും ഇവിടെ ഞാന്‍ ചങ്ങലക്കിട്ട,
ഹൃദയവും പേറി 
നിനക്കായി കാത്തിരിക്കും..
നിനക്കായി മാത്രം കാത്തിരിക്കും.

-->ഒരിക്കല്‍ നീ എന്റെ കാല്‍പ്പാടുകള്‍ കാണും..























നിന്റെ എകാന്തമാം ഓര്‍മ്മതന്‍ വീഥിയില്‍ എന്നെ എന്നെങ്കിലും കാണും, 
ഒരിക്കല്‍ നീ എന്റെ കാല്‍പ്പാടുകള്‍ കാണും, ....
അന്നുമെന്നാത്മാവു നിന്നോടു മന്ത്രിക്കും.. ....
നിന്നെ ഞാന്‍ ഒത്തിരി സ്നേഹിച്ചിരുന്നു എന്ന്...... 
എനിക്ക് നിന്നെയും നിനക്ക് എന്നെയും ഇനിയി....
ജന്‍മത്തില്‍ തിരിച്ചുകിട്ടില്ലല്ലോ എന്ന അറിയാത്ത തേങ്ങല്‍....
മൌനമായി പറയാതെ പോയ ഒരു യാത്രാമൊഴിയുടെ നൊമ്പരം.....
വെറും തലയാട്ടലില്‍ ഒതുക്കി വീണ്ടുമൊരിക്കല്‍ കാണുമെന്ന പ്രതീക്ഷയോടെ...!!!


"ഓര്‍മ്മകള്‍ വാക്കുകളായി മുറിഞ്ഞു വീണപ്പോള്‍ മഷി പകര്‍ന്നത് ഹൃദയ രക്തം തന്നെയായിരുന്നു ..
വഴിവക്കില്‍ കണ്ട പൂവില്‍ തലോടിയപ്പോള്‍ കയ്യില്‍ പുരണ്ട രക്തം കണ്ടില്ലെന്നു നടിച്ചു 
എന്നാല്‍ ആ മുറിവിന്‍റെ വേദന ശരീരം മുഴുവന്‍ പടര്‍ന്ന പ്പോഴാണ് ......
പൂവില്‍ ഒളിച്ചിരിക്കുന്നത് വിഷ മുള്ള് ആണെന്ന് അറിഞ്ഞത്........"

-->ഒരു ബന്ധത്തിനും വേണ്ടി കരയാതിരിക്കുക




















 
ഒരു നിമിഷം മതി ഒരുപാട് ഇഷ്ടം തോന്നാന്‍.. 
ഒരു മിനുറ്റ്‌ മതി പിണങ്ങാന്‍.. 
പിണക്കം മാറാന്‍ കുറച്ചു ദിവസം മതി.. 
പക്ഷെ.. 
ഒരു ജന്മം മുഴുവന്‍ വേണം .... ഇഷ്ടപ്പെട്ടയാളെ മറക്കാന്‍!!!!!!!!!
ഈ യാത്രയില്‍ കിട്ടുന്ന ചില സുന്ദര നിമിഷങ്ങള്‍.. ഓര്‍‌ത്തു വയ്ക്കാന്‍ ചില മോഹന സ്വപ്‌നങ്ങള്‍.. 
അതെല്ലാം വാക്കുകളിലാക്കി ഹൃദയത്തിന്റെ ഭാഷയില്‍ നമു ക്ക് സൂക്ഷിക്കാം..

"അകലാന്‍ വേണ്ടിയാണു അടുക്കുന്നതെങ്കില്‍ പിരിയാന്‍ വേണ്ടിയാണു സ്നേഹിക്കുന്നതെങ്കില്‍ ആരും ആരെയും കണ്ടുമുട്ടാതിരിക്കട്ടെ "


ഒരു ബന്ധത്തിനും വേണ്ടി കരയാതിരിക്കുക 
കാരണം ?
നിങ്ങള്‍ ആര്‍ക്കുവേണ്ടി കരയുന്നുവോ അയാള്‍ ആ കണ്ണുനീര്‍ അര്‍ഹിക്കുന്നില്ല 
അഥവാ ......
അത് അര്‍ഹിക്കുന്നയാല്‍ നിങ്ങളെ ഒരിക്കലും അനുവദിക്കുകയില്ല
ഒരിക്കല്‍ നീ എന്നെ ഓര്‍ത്തു കരയും , അന്ന് ഞാന്‍ നിന്നെ ഓര്‍ത്തു കരഞ്ഞതുപോലെ ,
ഒരിക്കല്‍ നീ എന്നെ തിരഞ്ഞു നടക്കും , അന്ന് ഞാന്‍ നിന്നെ തിരഞ്ഞു നടന്നതുപോലെ , 
ഒരിക്കല്‍ നീ എന്നെ സ്നേഹിക്കും ഞാന്‍ നിന്നെ സ്നേഹിച്ചതുപോലെ 
പക്ഷെ അന്ന് നിന്നെ ഞാന്‍ സ്നേഹിച്ചെന്നുവരില്ല ..

Friday, October 22, 2010

-->ഒരു വാക്ക് പറയാതെ













ഒരു വാക്ക് പറയാതെ
ഒരു നോക്ക് കാണാതെ
പരിഭവിച്ചെവിടെയോ പോയി
എല്ലാം പറഞ്ഞൊന്നു
മാപ്പ് ചോദിയ്ക്കാന്‍
എന്നിന്നി എന്നിനി കാണും നാം ...

-->സ്നേഹപൂവേ











വിതുമ്പി നില്‍ക്കും സ്നേഹപൂവേ 
വിധിച്ചതാരീ വിരഹം 
കൊതിച്ചതെല്ലാം നേടാതൊടുവില്‍
അകന്നു പോയോ ശലഭം ....
നീലകിനാവിന്‍ കോടകാറ്റില്‍ 
പൊലിഞ്ഞു പോയനുരാഗം

ഏകാന്തമല്ലേ ...ശോകാന്തമല്ലേ

 

Sunday, October 3, 2010

-->വേനല്‍മഴ,







th\ense  ag¯pÅn


XIÀóp t]mb _Ô§Ä
lrZb¯nð FhnsStbmv Xocm thZ\bmbv tX§póp
t]mIqó hgnIfnIfnð Fñmw
Rm³ XncbpIbmsW³ {]nb kply¯ns\
F¦nepw \o F³ \ngð ImWpó hgnIfnð
\nsóñmw hgn amdn \S¡póp…….





Fónse \\p¯ kvt\l¯nsâ Bgw ImWmsX
Fsâ hm¡n\p adp hm¡p \ðImsX \o
F´ns\³ am\kw thZ\n¸n¡póp
Rm³ ASp¡pw tXmdpw
F´n\v AIephm³ XpSn¡póp \n³ a\w?

th\enð s]¿pó agbmb v Hcn¡ð
hóp \o F³ lyZbs¯ sXm«pcp½n
Ft§m Xncn¨p t]mbv
F³ \\p¯ kvt\l¯nsâ CXfpIÄ
]dns¨dnªp \o Ft§m t]mbv adªp.

Fsâ XqenIbnð \nópXpÀ¡pó
Hmtcm hcnIfpw \nsó Ipdn¨p am{XamWv
PohnX¯nsâ CS\mgnbnð FhnsStbm sh¨p
]cnNbs¸« F³ {]nb kply¯n\mbv…………

Thursday, September 30, 2010

-->പ്രണയത്തിനു മാത്രം മരുന്ന് ഇല്ല














എല്ലാ നൊമ്പരതിനും മരുന്ന്,


പ്രണയത്തിനു മാത്രം

ഇല്ലാതെ...

എന്‍റെ ശോകത്തിന്‍ അതിരുകളില്‍

നീ പെയ്തുനില്‍ക്കുമ്പോള്‍

പറയാതെപോയൊരു വാക്കിന്‍

തേങ്ങല്‍...

പ്രണയത്തിലൂടെയാണ്

എന്നെ കണ്ടെത്തുക...

ശമനമില്ലാത്ത വേദനയുടെ പൊരുളും

നീ...

പറഞ്ഞതൊന്നും മടക്കിയില്ല,

കേട്ടതോ വേനലില്‍ കരിഞ്ഞു...

വരില്ലെന്കിലെന്തു

രാത്രി ഏറ്റവും നിശബ്ദമാകുമ്പോള്‍

ഉള്ളുരുകി പാടാം
...

Thursday, September 23, 2010

-->പാതിവഴിയില്‍ കൊഴിഞ്ഞുപോയ എന്‍റെ മഞ്ഞുതുള്ളി
















പാതിവഴിയില്‍ നഷ്ടമായി പോയ ഒരു സൌഹൃടതിനായ്,
ഹൃദയത്തില്‍ സൂക്ഷിക്കേണ്ടിവന്ന ഒരു പ്രണയത്തിനായ്‌,
എന്നില്‍ നിന്നും അകന്നു പോയ, എന്‍റെ ..........


ഒരിക്കല്‍ അപ്രതീക്ഷിതമായി നീ കടന്നുവന്നു .....
എന്‍റെ ഏറ്റവും നല്ല സുഹൃത്തായി .......
പിന്നെ അതുപോലെ അപ്രതീക്ഷിതമായിതന്നെ പിരിഞ്ഞുപോയി .......
ഒരു ജന്മത്തിന്റെ മുഴുവന്‍ ദുഃഖം എന്‍റെ ഹൃദയത്തില്‍ ബാക്കിയാക്കി ......


നീ എന്നില്‍നിന്നും എത്ര ദൂരേക്ക്‌ പോയാലും,
ഒരിക്കലും തിരികെ കിട്ടില്ലെന്ന് അറിയാമെങ്കിലും,
നിന്നെ ഞാന്‍ സ്നേഹിച്ചുകൊണ്ടേയിരിക്കും,
നിന്നെ സ്നേഹിച്ചതുപോലെ വേറെ ആരെയും
സ്നേഹിക്കാന്‍ കഴിയില്ല...... ഈ ജന്മം


എന്നെങ്കിലും ഇതു കാണുകയാണെങ്കില്‍ മനസിലാക്കുക
എനിക്ക് ഒരുപാടു ഒരുപാടു ഇഷ്ടമായിരുന്നു ......
അന്നും ഇന്നും എന്നും .........


നിന്നെ സ്നേഹിക്കുന്നതിനു എനിക്ക് മാപ്പ് തരിക .....
ഒരുപാട് ഒരുപാട് സ്നേഹത്തോടെ ........


പാതിവഴിയില്‍ കൊഴിഞ്ഞുപോയ എന്‍റെ
സൌഹൃടതിനായ് ഞാന്‍ സമര്‍പ്പിക്കുന്നു .......
എന്‍റെ ഹൃദയത്തിന്‍റെ


"മഞ്ഞുതുള്ളി" ...........

Monday, September 6, 2010

-->വിട പറഞ്ഞകലും മുന്‍പേ...


നാമൊന്നായിരുന്നില്ലൊരിക്കലും
നാമിരുവര്‍ സഹയാത്രികര്‍
പുലര്‍ച്ചെയൊരു വഴി താണ്ടിയെത്തി
ഇരു വഴി പിരിയുന്ന സഹയാത്രികര്‍..
വ്യഥാ പുലമ്പുന്ന വാക്കിനുമപ്പുറം
മൌനത്തിന്‍ കയങ്ങളില്‍ കാണാവാക്ക് തിരയുന്നവര്‍
നാമിരുവര്‍ സഹയാത്രികര്‍
പിറക്കാത്ത വാക്കിനായി കാതോര്‍ത്തവര്‍..
യാത്രകള്‍ തീര്‍ന്നിതാ
തെല്ലിട ഇളവേല്‍ക്കാം നമുക്കിനി
കാണ്മതെന്നിനി ? ഒരുമിച്ചൊരു യാത്ര തുടരുവതെന്നിനി
യെന്നാര്‍ദ്രമായി ചോദിപ്പൂ മനം..
കാതരമായൊരു കാറ്റ് ചൊല്ലി,യാത്ര തുടരുവാനതിനി യാത്രയില്ല
നേര്‍ത്തു നേര്‍ത്തു പെയ്തു തോരുമി മഴചാറല്‍ പോല്‍
യാത്രകള്‍ തീര്‍ന്നു, നാമിതാ വഴി പിരിയുകയായി
നീണ്ടു കിടക്കുമീ ജീവിതപ്പാത ഒരുമിച്ചു താണ്ടുവനിച്ചയോ
നിലാ പൂക്കള്‍ വീണു ചിതറുമീ വഴിത്താരയില്‍
നിന്‍ വിരല്‍പിടിച്ചു നടക്കുവാന്‍ മോഹമിന്നും മല്‍സഖെ
നിന്നോടുരക്കുവാന്‍ മറന്നൊരീ വാക്കുകള്‍
നെഞ്ചില്‍ കനക്കുന്ന കിതപ്പാര്‍ന്ന മൌനം
മിഴിയില്‍ നോവിന്റെ അഗ്നിദ്രാവകം
എവിടെ നിന്‍റെ മിഴികള്‍ ; ചോരച്ചുവപ്പാര്‍ന്നവ
ഇനിയുമതിലെനിക്കായി ബാക്കിയെന്തുണ്ട്
എവിടെ നിന്‍റെ മിഴികള്‍ കൃഷ്ണാഷ്ടമി സന്ധ്യയിലെ ചോരച്ചുവപ്പാര്‍ന്ന മിഴികള്‍
നിര്‍ന്നിമേഷം ഒട്ടൊന്നുപോലും ചിമ്മാതെ നീ കാത്തവ..
ഇല്ല ഞാനൊന്നും ചോദിച്ചീല ,മറുവാക്കിനായി കാത്തതില്ല
നോവിന്‍ ചോര ചിന്തും മൌനത്താല്‍ പ്രഭാതങ്ങള്‍ നാം നിറച്ചെങ്കിലും
യാത്ര തീരുമീ നേരമെന്തെങ്കിലും ചൊല്ക നീ
യാത്രാ മൊഴിയല്ലാതെ മറ്റെന്തെങ്കിലും 
ഇനിയുള്ള യാത്ര ഒരുമിച്ചു പങ്കിടാമെന്നോ
ഈ വഴിയില്‍ നിന്നെ കാത്തു നില്‍ക്കണമെന്നോ 
എന്നേക്കുമായി ഇരു വഴി പിരിയമെന്നോ
നാമൊന്നയിരുന്നില്ലൊരിക്കലും
നാമിരുവര്‍ സഹയാത്രികര്‍..
നാം അജ്ഞാതര്‍ ചിന്തയില്‍ സമാന്തര സഞ്ചാരികള്‍
എങ്കിലും
പിന്നിട്ട യാത്രയില്‍ ഉടഞ്ഞോരി മനസ്സിനോട്
എന്തെകിലും ചൊല്ക നീ
വാക്കിടറി ചിലമ്പാതെ രക്തം മിഴിവാര്‍ന്നൊഴുകാതെ
യാത്രാ മൊഴിയല്ലാതെ വിടവാക്കല്ലാതെ
എന്തെകിലും ചൊല്ക നീ
നാമിരു വഴിയകലും മുന്‍പേ
വിട പറഞ്ഞകലും മുന്‍പേ...

Thursday, September 2, 2010

-->സ്നേഹിക്കാന്‍ എളുപ്പമാണ് സ്നേഹിക്ക പെടനാണ് വിഷമം
















സ്നേഹിക്കാന്‍ എളുപ്പമാണ് സ്നേഹിക്ക പെടനാണ് വിഷമം
നിനക്കയാണ് ഞാന്‍ കാത്തിരിക്കുന്നത്
നിനക്കയാണ് ഞാന്‍ ജീവിക്കുന്നത്
നീ എന്നിലേക്ക്‌ വരുന്ന ആ നിമിഷത്തിനായി
ഈ ജന്മം മുഴുവന്‍ ഞാന്‍ കാതോര്‍ത്തിരിക്കും
വൈകാതെ വരില്ലേ നീ .......................
സ്നേത്തിന്റ്റെ നഷ്ട്ടം സ്വപ്നങ്ങള്‍ ആണ്,സ്വപ്നതിന്റ്റെ നഷ്ട്ടം ദുഖമാണ്. ഒരു നിമിഷം മതി, ഒരുപാട് ഇഷ്ടം തോന്നാന്‍;കുറച്ചു നേരം മതി,പിണങ്ങാന്‍;കുറച്ചു ദിവസം മതി, പിണക്കം മാറാന്‍; ഒരു ജന്മം പോര നിന്നെ മറക്കാന്‍.

വെറുതേയീ മോഹങ്ങള്‍ എന്നറിയുമ്പോഴും വെറുതേ മോഹിക്കുവാന്‍ മോഹം ................. ഈ ജന്മം നിനക്കായ്‌ മാത്രം .നീ ഇന്നും എന്റെ ഓര്മകളില് തെളിഞ്ഞു നില്ക്കുന്നു
സ്വപ്നങ്ങളേ...ഇനിയും നിങ്ങളെന്നെ മോഹിപ്പിക്കാതിരിക്കുക, ഓര്‍മകളേ...ഇനിയും നിങ്ങളെന്നെ നോവിക്കാതിരിക്കുക, വാടിക്കരിഞ്ഞ സ്വപ്നങ്ങളും ചിതലരിച്ച ഓര്‍മകളും പേറി ഞാന്‍ ജീവിച്ചോട്ടേ......................പിന്നിടുന്ന ഓരോ നിമിഷവും സുഖമുള്ള ഓര്‍‌മ്മകളായിരിക്കട്ടെ............... ആത്മാര്‍ത്ഥമായ പ്രണയം ഒരാളോട്‌ മാത്രമേ ഉണ്ടാകു ....പിന്നീടുള്ള പ്രണയങ്ങളില്‍ എല്ലാം തേടുന്നത് ആ പഴയ ആളിനെ തന്നെ ആയി..................

Tuesday, August 31, 2010

-->ഇതാണ് എന്റെ സ്നേഹതീരം















ഇതാണ് എന്റെ സ്നേഹതീരം
മുററെത തെന്മാവിന്‍ആദൃതെചക്കരമാങ,
അതു നുണഞേപായുളള മധുരം,
കിഴേക പാടെത സൂരൃ൯,
മഛിനുമുകളിലൂടെഓഠകണ്ണിഠതും,
പുതപിനുമീതെഞാ൯ എത്തി നോക്കിയതും
പാലപൂകോണ്ടു മാല തീ൪ത്തതും,
പാടവരബത്തെകയ്തകളില്‍ കാറ്റുവന്നുമൂളിയതും
പാത്തും പതുങിയും കെട്ടിരുന്നതും
ഇടമുറിയാത്ത മഴയിലും, മാങപെറുക്കാന്‍ക്കുടയുമായ് കാത്തിരുന്നതും,
കിണററി൯ നി൬ ആദൃതെ ഒരു കുടം െവളളം
അമമയ്കായ് നീട്ടിയ നെരം
നി൪വൃതികളുടെ താരാട്ടുമായ്, അമമതന്ന പൂച്ചെണ്ടുകള്‍
അഛെ൯റ ചൂണ്ടു വിരലി൯ തൂങി അങാടിയില് പോയതും
സ്കൂളിലെആദൃത്തെപാഠം,കൂട്ടിനു വന്ന ചെച്ചിയെ ഇറുകി പിടിഛു കരഞ്ഞുപോയതും
ടീഛറുടെആദ്യത്തെ കുത്തു വാക്കും,കൂട്ടുകാരുടെ കളിയാക്കലും..
എല്ലാം ഓളമിട്ട ഈ തീരങളില്...
അ൬ ഞാ൯ തീ൪ത്ത ഊഞാലകള്
കാററിന്റെ ഓളങ്ങളില്‍ഇപ്പോഴും ചാഞുലയു൬..
എല്ലാമൊരു നോക്കുകുത്തിയായി...........കാലങ്ങളൊരുപാട്..


കിഴക്കു നിന്നോരുപശ്ചിമ ഘട്ടവും
പടിഞാട്ടു നിന്നോരു അറബി കടലും
അതിനിടയില് കാലം കറകുന്ന സൂരൃനും
എല്ലാം എ൯ നാടി൯ പെയത്രികങ്ങള്‍....
പിറന്നമണ്ണിന്റെ.ഒര്‍മ്മകള്‍........

-->മഴ പെയ്തൊഴിയാതെ......














പുതുമഴ പെയ്തപ്പോള്‍ ഒരു മഴതുള്ളി വന്നെന്‍റെ
വിരല്‍ത്തുമ്പില്‍ തൊട്ടു.....
അന്ന് ഞാനൊരു കവിത എഴുതി ,
അങ്ങനെ ഞാനൊരു കവിയായി........

പിന്നൊരിക്കല്‍ ഒരു മഴച്ചാറല്‍ നനഞ്ഞെനിക്ക് പനി പിടിച്ചു......
ചില്ലുജാലകത്തിന്റെ അകലെ മഴ പൊട്ടിത്തകരുന്നതു
നോക്കിക്കിടക്കെ പനി പറന്ന് പോയി......

മനസ്സിന്റെ ഫ്രയിമിനപ്പുറത്തു മഴ നിശ്ബ്ദമാവുകയായിരുന്നു......
കത്തുന്ന വേനലില്‍ ഭൂമിയുടെ നാവു വരണ്ടു കേണപ്പോള്‍
ഞാനൊരു മഴക്കവിത എഴുതി.........

അന്നു രാത്രി മഴ പെയ്തു....
പെരുമഴ, വേനല്‍മഴ,
ആ മഴയൊഴുക്കില്‍ ഞാനും എന്റെ കവിതയും
ഒലിച്ചു പോയി........

Monday, August 30, 2010

-->നാളേക്ക് ഇനിയും, നിറമുള്ള പുഷ്പങ്ങള്‍ തേടി നീ














ആ സൌന്ദര്യം കണ്ണുകളില്‍ നിറഞ്ഞു,
നീ എന്നിലെക്കടുക്കുകയായിരുന്നു...
ഇന്നലെയെന്
ഓര്‍മകളെപ്പോലെ,
ഇന്നും നീ വശ്യമായി നടന്നടുക്കുകയായിരുന്നു..
കയ്യില്‍
ജീവചോരയുടെ നിറം തുടിക്കുന്ന,
പനിനീര്‍ പൂവുകള്‍, എന്നുമെന്നപോലെ
ഇന്നും
നീ കരുതിയിരിക്കുന്നു...
തണ്ടിലെ വിഷാദം നിറക്കും, മുള്ളുകള്‍
തറച്ച്
നിന്റെ മുഖം വാടിയിരുന്നു....
നീ കരയുകയായിരുന്നു...................!
ചോദിച്ചു
ഞാന്‍ എന്തിനെന്ന്..?
നിശയില്‍ നിലാവൊഴുകുന്ന നിശബ്ദതപോലെ,
 
ചോദ്യവും നിനക്കന്യമായതുപോലെ...!
ഉത്തരം കാംഷിച്ച എനിക്കു നീ
മൂകമായി
മറുപടി പറഞ്ഞു.....!
അതിലും അര്‍ത്ഥങ്ങള്‍ കവിയുന്ന,
മൂകരാഗങ്ങള്‍ 
ഒളിച്ചിരുന്ന പോലെ...
നിന്‍ കയ്കളെ തഴുകി ആ ചുടുകണ്ണുനീര്‍ ഞാനൊപ്പി....
പക്ഷെ,
അതും നീ അവഗണിച്ചു..
അദ്യമാം ലക്ഷ്യം മറ്റെന്തോ പോലെ
നീ നടന്നു 
നീങ്ങി.....
ചോരെയുടെ നിറവും മണവും തുടിച്ച
ആ പുഷ്പങ്ങളെ ജീവന്റെ 
വിലയുള്ളപോല്‍
അടക്കിപ്പിടിച്ചു വിതുമ്പി നീ....
ആ ജീവനിതിന്ന് 
നഷ്ടമായതുപോലെ..
ജീവനില്‍ ജീവനായി പറിച്ചു നീ എന്റെ
കുഴിമാടത്തിലര്‍പ്പിച്ചു
ആ രണപത്മത്തെ..
നാളേക്ക് ഇനിയും, നിറമുള്ള പുഷ്പങ്ങള്‍
തേടി നീ 
നടന്നകന്നു....
നാളെയും ഇവിടെ ഞാന്‍ ചങ്ങലക്കിട്ട,
ഹൃദയവും പേറി 
നിനക്കായി കാത്തിരിക്കും..
നിനക്കായി മാത്രം കാത്തിരിക്കും...

-->നഷ്ടപ്പെടലുകള്‍ വേദനകളായി മാറുമ്പോള്‍.......














മറക്കാത്ത.....മരിക്കാത്ത...ഓര്മ്മകള് നിറഞ മണിചെപ്പുമായ് മധുരം നിറഞ 
നിമിഷങ്ങളിലെക്കൊരു യാത്ര......അവിടെ സ്നേഹം കൊതിക്കും നന്മ നിറഞ 
മനസ്സുകളുമായ് സ്നേഹം പങ്കിടാം.നീ എന്നെ കുറിച്ച് എന്തെങ്കിലും 
അറിഞ്ഞിട്ടുണ്ടങ്കില് അതു നിന്റ്റെ തോന്നലുകള് മാത്രമാകുന്നു.എന്തെങ്കിലും 
അറിയാന് ബാക്കിയുണ്ടെന്നു തോന്നുന്നു എങ്കില് അതു വിശ്വാസവും.ഞാന്,ഒരു 
മണ്തരിക്ക് സമമല്ലേ?ആ മണ്തരിയേ തേടി നീ അലയുന്നുവെങ്കില് നീയാണ് 
മണ്ടന്.കാരണം നിന്റ്റെ കാല്പാദങ്ങളില് പറ്റിയ ആ മണ്തരിയെ തുടച്ചു 
മാറ്റുമ്പോള് നീ അറിയുന്നീല്ല,യഥാര്ത്ഥത്തില് നീ യഥാര്ത്ഥത്തില് തുടച്ചു 
കളയുന്നത് ഈ എന്നെ തന്നെയാണെന്ന്".
കൂടിചേരലുകളെല്ലാം 
സന്തോഷപ്രദമാകുന്നു
വിട പറയുമ്പോഴോ വേദനാജനകവും.
നീ എന്നിലേക്ക് 
കടന്നു വന്നപ്പോഴോ,
ഒരു ആനന്ദ സാഗരമായിരിന്നു,.. തിരിച്ചുവരവിന് 
പ്രതീക്ഷയുണ്ടീ യാത്രയില്,
അതുകൊണ്ടൊരു സുഖമുണ്ടീ കാത്തിരുപ്പിന്നും.
ഇന്നലെ കണ്ടൊരു സൂര്യന് ഇന്ന് എന്റെ തോഴനായ് വന്നു.. കണ്ടു പിന്നെയും 
കണ്ടു.. കണ്ടു കണ്ടങ്ങ് നോക്കീയിരുന്നു.. നേരമിരുട്ടിയ നേരം.. ഇനി നാളെ 
വരാമെന്ന് ചൊന്നൂ. നാളെ വരാനായി എന്തെ ഇന്ന് പൊകുന്നുവെന്നു ഞാന് ചൊന്നൂ.. 
ഇന്ന് ഞാന് പോയിയില്ലെന്കില് ഇല്ല തോഴ നീ നാളെ എന്നെ കാണില്ല..! ഇന്ന് ഞാന്
പോകുന്നു തോഴാ .......നല്ല്ലൊരു നാളേക്ക് കാത്തിരിക്കാന് വേണ്ടി ഞാന് 
ഇന്ന് പോയെ തീരു തോഴാ.....