Sunday, July 24, 2011

-->ആഴത്തിലുള്ള സ്നേഹമാണ് ഈ ലോകത്തിലെ ഏറ്റവും വലിയ വേദന















ഒരുപാട് സ്നേഹികുനവരെ കാലം വേഗം വേര്‍പെടുത്തും,പക്ഷെ കാലത്തിനറിയില്ലാലോ വേര്‍പാട്‌ സ്നേഹത്തിന്റെ ആഴം വലുതാക്കുമെന്ന്..!


അകലെയാണെങ്കിലും
കാണാപ്പുറത്താണെങ്കിലും
ഒരാള്‍ സ്നേഹിക്കാനുള്ളതിന്റെ
വിലയും ആവശ്യവും .....
ഒരു പക്ഷെ ആ സ്നെഹത്തിന്റെ ശക്തിയാവും ജീവിക്കാന്‍ പ്രെരപ്പിക്കുന്നത് പോലും...
അതേ! കാണുകയും സംസാരിക്കുകയും കൂടെയുണ്ടവുകയും വേണ്ടാ.
ഉണ്ട് എന്നതു തന്നെ ഒരു ബലമല്ലേ?
ഒന്നിച്ചു പങ്കു വച്ച നിമിഷങ്ങളുടെ
ഓര്‍മ്മകള്‍ തരുന്ന മനോബലം !!



"ആഴത്തിലുള്ള സ്നേഹമാണ് ഈ ലോകത്തിലെ ഏറ്റവും വലിയ വേദന.. ഒരിക്കലും ഒരാളെയും നമ്മുടെ ജീവനേക്കാള് ഏറെ സ്നേഹിക്കരുത്.."”

Friday, May 20, 2011

-->ഇനിയുള്ള യാത്രയില്‍ കൂട്ടായി.

















"പെറ്റുവളര്‍ത്തിയ അമ്മയും, ജന്‍മം തന്ന അഛ്ചനും,
 ഇണങ്ങിയും പിങ്ങങ്ങിയും കൂടെയുണ്ടായിരുന്ന അനിയനും 
നമുക്കൊപ്പം എന്നും കാണില്ല. ജീവിതത്തിന്റെ എതെങ്കിലുമൊരു 
ഘട്ടത്തില്‍ നമുക്കവരെ പിരിയേണ്ടതായി വരും
 പകരം ഈശ്വരന്റെ ഏറ്റവും വലിയ ധനമായി, 
സമ്മാനമായി ഇവരുടെയൊക്കെ സ്നേഹവും തലോടലും
 സാന്ത്വനവുമൊക്കെ ലയിച്ചുചേര്‍ന്ന മറ്റൊരു രൂപത്തെ 
നാം സ്വയം വരിക്കും. ഇനിയുള്ള യാത്രയില്‍ കൂട്ടായി... "

"ആദ്യമായ്‌ കണ്ടതെന്റെ കിനാവിലാണെങ്കിലും
കണ്ടുകൊഴിഞ്ഞതൊരു കിനാവാണെങ്കിലും
നിനവേ നീയെന്റെ കവിതയാണ്‌...
സ്വപ്നമായിരുന്നെങ്കിലുമിന്നുഞ്ഞാനറിയുന്നു,
നശ്വരമാകുമീ ലോകത്തില്‍,
അനശ്വരമായി നിന്‍ സ്നേഹം മാത്രം... "

-->ഓര്‍മ്മകള്‍ മാത്രം...

















നിറം ചാര്‍ത്തുന്ന
ഓര്‍മ്മകളുടെ വര്‍ണ്ണപുഷ്പങ്ങള്‍
മനസ്സില്‍ കുളിരു നിറയ്ക്കുന്നു...
മഞ്ഞും പൊഴിയുമ്പൊഴും
മഴ പെയ്യുമ്പൊഴും
ഒരു പൂവിരിയുമ്പൊഴും പിന്നതിന്‍
ദലങ്ങളോരോന്നായി കൊഴിയുമ്പൊഴും
ഒരോ ദിനവും പുലരുമ്പൊഴും
പിന്നെ രാവു വന്നെത്തുമ്പൊഴും
മായാതെ മങ്ങാതൊരിക്കലും
ഒളിമങ്ങാതെ തിളങ്ങിനില്‍ക്കുവതെന്നും
ഓര്‍മ്മകള്‍ മാത്രം...

-->പ്രണയത്തിന്‍ ഓര്‍മ്മക്കായ്...

















എന്നോ എപ്പൊഴോ തോന്നിയൊരിഷ്‌ടം.
ആകാശം കാട്ടാതെ പുസ്‌തകത്താളിലൊളിപ്പൊച്ചൊരു മയില്‍‌പ്പീലിപോലെ...
പറയുവാനേറെ ആശിച്ചിട്ടും പറയുവാന്‍ കഴിയാതെ മനസ്സ് വിങ്ങിനിന്ന നിമിഷം...
തൂലികത്തുമ്പില്‍ നഷ്‌ടമായ വാക്കുകള്‍...
കവിള്‍ത്തടത്തിലൂടൊഴുകിയൊലിച്ച കണ്ണുനീര്‍ത്തുള്ളികള്‍...
ഉറക്കമില്ലാത്ത രാത്രികള്‍...
ഒടുക്കം...
ഒരു ഓര്‍മ്മ മാത്രമായ് മാറിയ പ്രണയത്തിന്‍ ഓര്‍മ്മക്കായ്...

Friday, April 1, 2011

--->അലയുകയാണു ഞാന്‍.















നിന്നെ ഉണര്‍ത്തുന്ന ഈ നിമിഷങ്ങളില്‍ 
കവിതയുടെ ഗന്ധമുണ്ടെങ്കിലത് 
ഓര്‍മകളുടെ തംബുരുവില്‍ മധുരമാം
 കാലത്തിലേയ്ക്കൊരു തിരിച്ചുപോക്കായിരിക്കും ........
നേര്‍ത്തവിരലുകള്‍ കൊണ്ട് ആത്മാവിനെ 

തൊട്ടുണര്‍ത്താന്‍ ഇന്ദ്രിയങ്ങള്‍ക്കപ്പുറത്തു നിന്നും
 ഒരു സ്വപ്നം പോലെ നീ വരും. 
കാലങ്ങളെ മാത്രകളാക്കി, ചന്ദ്രികാജ്യോതിയുടെ
 ഒരായിരം ദിനങ്ങള്‍ കവര്‍ന്നെടുത്ത് നീ വരും,
 ഒരു പൂവാടിയുടെ പുഞ്ചിരി നിന്നില്‍ ഉതിരുന്നുണ്ടാവും.
നിനക്ക് വേണ്ടി മാത്രം നിര്‍‌ഗ്ഗ‍ളിക്കുന്ന എന്റെ
 വിരല്‍തുമ്പിലെ അക്ഷരങ്ങള്‍ സ്വരങ്ങളായി 
നിന്നെ ചൂഴ്ന്നുനില്‍ക്കും.നിനക്ക് വരാതിരിയ്ക്കാനാവില്ലാ, 
എനിക്ക് ചിന്തകള്‍ തന്നത് നീയാണ്,
 അക്ഷരങ്ങള്‍ ചേര്‍ത്ത് വാക്കുകള്‍ തന്നത് നീയാണ്..
അലയുകയാണു ഞാന്‍.

-->പൊഴുയുമീ ഹൃദയം..



നീ പറയാന്‍ മടിക്കുവതെന്തിനു ..
നിന്‍റെ ചിന്തകളെ നീ തടുക്കുവതെന്തിനു ..
ഈ ലോകം അടക്കട്ടെ വാതിലുകള്‍ ,
തുറക്കൂ നീ നിന്‍റെ ഹൃധ്യതിന്‍ കവാടങ്ങള്‍ ..
തിരശ്ശീല നീക്കി പുറത്തു വരൂ ,
നിന്‍റെ ഹൃദയം ശബ്ധിക്കട്ടെ ,
ഉറക്കെ തന്നേ ...


Wednesday, February 9, 2011

-->വീണ്ടുമൊരിക്കല്‍ കാണുമെന്ന പ്രതീക്ഷയോടെ.



















"ഓര്‍മ്മകള്‍ വാക്കുകളായി മുറിഞ്ഞു വീണപ്പോള്‍ മഷി പകര്‍ന്നത് ഹൃദയ രക്തം തന്നെയായിരുന്നു .."

നിന്റെ എകാന്തമാം ഓര്‍മ്മതന്‍ വീഥിയില്‍ എന്നെ എന്നെങ്കിലും കാണും, 
ഒരിക്കല്‍ നീ എന്റെ കാല്‍പ്പാടുകള്‍ കാണും, 
അന്നുമെന്നാത്മാവു നിന്നോടു മന്ത്രിക്കും.........
 നിന്നെ ഞാന്‍ ഒത്തിരി സ്നേഹിച്ചിരുന്നു എന്ന്...... 
എനിക്ക് നിന്നെ ഇനിയി ജന്‍മത്തില്‍ തിരിച്ചുകിട്ടില്ലല്ലോ.....
 എന്ന അറിയാത്ത തേങ്ങല്‍ മൌനമായി പറയാതെ പോയ..... 
ഒരു യാത്രാമൊഴിയുടെ നൊമ്പരം വെറും തലയാട്ടലില്‍ ഒതുക്കി 
വീണ്ടുമൊരിക്കല്‍ കാണുമെന്ന പ്രതീക്ഷയോടെ...!!!

-->സ്നേഹത്തിന്റെ മഞ്ഞു തുള്ളി



നിന്റെ ഈ മൌനം മറ്റൊരു വിരഹത്തിനോ..?
നിനക്കായ് കാത്തു വെച്ച സ്വപനങ്ങള്‍
സ്വയം ഇല്ലാതാവുകയണോ..?
എന്നെ തനിച്ചാക്കി പോയ എന്റെ
മഞ്ഞു തുള്ളിയെ പോലെ യാണോ നീയും?
നിന്റെ സ്വപ്നങ്ങളില്‍ ഞാന്‍ ഇല്ലായിരുന്നോ?
നിനക്കായ് കാത്ത് വെച്ച സ്വപ്നങ്ങള്‍
നീ ഇല്ലാതാക്കുകയാണോ...? 

-->കരയരുതെ കണ്ണുകളെ





















അലുയുമീ മൌനമൊമ്പരങ്ങള്‍ ഒരു പ്രതിബിംബമായി അലയാഴിയില്‍
വീഴുമീ കണ്ണുനീര്‍ത്തടങ്ങള്‍ ഒരു തടാകമായി പൊഴുയുമീ ഹൃദയം..
ആശതന്‍ കുളിരണിയുമീ മനദാരില്‍ ഒരു ചെറുതുള്ളിയായ് മാറുമീ കണ്ണുനീര്‍ തുള്ളികള്‍...
അദൃശ്യമായി മാറുമീ വഴിയരികൈല്‍ ഒരു മഞ്ഞുതുള്ളിയായി മാറുമീ സ്നേഹം .
..

Friday, January 21, 2011

-->നീറുന്ന ഒരു നോവായി..























ജീവിതമെന്ന ഈ മായകാഴ്ച്ചയില്‍ പലമുഖങ്ങളും നമുക്ക് മുന്‍പില്‍ മിന്നി മറയും.
അതില്‍ ചില മുഖങ്ങള്‍ നമ്മെ വല്ലാതെ കൊതിപ്പിക്കുകയും ചെയും.
അത്തരം ഓര്‍മകളുടെ സുഖമുള്ള ഒരു നോവായി
ജീവിതം നമ്മോടൊപ്പം കൂടെ വരും ഒരുപാട് കാലം.... 
പിന്നീട് കഴിഞ്ഞ കാലം നമ്മെ ഓര്‍മകളുടെ മഴവില്‍ ജാലകം
തുറന്നു മാഞ്ഞു പോയ മുഖങ്ങളുടെ നിഴല്‍ ചിത്രങ്ങള്‍ കാട്ടി കൊതിപ്പിക്കും. 
ആ മുഖങ്ങളില്‍ മാഞ്ഞുപോകാത്ത ഒന്നായി നീയും എന്നില്‍ അവശേഷിക്കും. 
നീറുന്ന ഒരു നോവായി....

-->എന്റെ പ്രണയം മരിക്കുന്നു ഒപ്പമെന്നിലെ ഞാനും

















ഓരോ പ്രണയവും ആരംഭിക്കുന്നത് അക്ഷര തെറ്റിലൂടെയാണ്..
തിരുത്തലുകള്‍കിടയില്‍ പ്രണയം ജ്വലിക്കുന്നു...
തിരുത്തലുകള്‍ അവസാനിക്കുന്നിടത്ത് പ്രണയം അവസാനിക്കുന്നു

ഒന്നും അവസാനിക്കരുതെന്നു കരുതും 
ഞാനെത്ര വിഡ്ഢിയെന്ന് തിരിച്ചരിവുണ്ടാകുന്നിടത്തു 
.
എന്റെ പ്രണയം മരിക്കുന്നു ..
ഒപ്പമെന്നിലെ ഞാനും...
............................

-->പറയാന്‍ കൊതിച്ച മോഹങ്ങളെല്ലാം
















പറയാന്‍ കൊതിച്ച
മോഹങ്ങളെല്ലാം
പറഞ്ഞിരുന്് ഞാന്‍ എങ്കില്‍
മഴ്ത്തുള്ളിയുടെ കിലികതതിനെന്തു
സുഖം .........
മോഹങ്ങളെല്ലാം പങ്കുവെച്ചിരുന്നെങ്കില്‍
പിന്നെ ഓര്‍മകള്‍കേണ്ത് മൂല്യം...........

വീണ് ഉടാഞ്ഞ ചില്ലു കൊട്ടാരമാണ്‌
പ്രണയവും മോഹവും ..............

-->ഒടുവില്‍ നീയും പറന്നു പോയ്..

















മഴ വരുന്നതും നോക്കി നിന്നു ഞാന്‍
നിന്‍ ഓരം ചേര്‍ന്നു നടക്കുവാന്‍...
കുടയും ചൂടി നാം നട നടന്നുപോയ്‌
കാലഭേദങ്ങള്‍ എത്രയോ...

നിന്‍ കരം കവര്‍ന്നു ഞാന്‍ എത്ര..
ദൂരം നിന്‍ കൂടെ വന്നുവോ...
എന്‍ മനം നിറയേ പ്രണയ വര്‍ണ്ണങ്ങള്‍
പൂത്തുലഞ്ഞ കണിക്കൊന്നയായ്...

കാലമെത്ര നാം കൂടിയെന്നു നാം
പ്രണയ മുന്തിരി നുകരുവാന്‍...
മടി മടിച്ചു ഞാന്‍ ഇടറി നിന്നു ഞാന്‍
പ്രണയമാണെന്നു ചൊല്ലുവാന്‍...

പ്രഹരമാകുമോ എന്നയീഭയം
പ്രകടമാക്കുവാന്‍ തടസ്സമായ്...
പ്രതിദിനം പലതും കടന്നു പോയ്
ഒടുവില്‍ നീയും പറന്നു പോയ്..

--> എന്റെ മൌനത്തില്‍


















എന്റെ മൌനത്തില്‍
നിന്റെ വാചാലത കുടിയേറിയതും
പിന്നീട് നിന്റെ മൌനം
എന്നെ വാചാലയാക്കിയതും
നല്ലതിന് ..
ഇന്നലകളിലെ ദാഹം ശമിപ്പിക്കാന്‍
നീ മഴയായതും
കോരിച്ചൊരിയുന്ന മഴയില്‍
ഞാനൊരു തടാകമായതും
നല്ലതിന്..
രാത്രി പകലായതും
പകല്‍ രാത്രിയായതും
ഇന്നലെകള്‍..
ഇന്നുകള്‍ക്ക് വഴിമാറിയതും
എല്ലാം നല്ലതിന്.............

-->വിരഹങ്ങള്‍ വേദനയായീ

















വിരഹങ്ങള്‍ വേദനയായീ
രഹസ്യമലിഞ്ഞില്ലാതായീ
വിഷയത്തിന്‍ സീമവളര്‍ന്നൂ
നീയെന്റെ കരുത്തായ് മാറീ
ഞാന്‍ നിന്റെ വിളക്കായെത്തീ
തമ്മില്‍ ഭയമില്ലാതായി
മുന്നില്‍ വഴിയിരുളാതായി


വഴിതെറ്റും യാത്രയിലെല്ലാം
ശാസനകള്‍ തൊട്ടുതലോടി
അടിതെറ്റാതാഴംപുല്‍കാ
തൊരുതീരത്തണയാന്‍തുണയായ്
ഇന്നേറെയകന്നുടലാലേ
ഇനിയേറെയുമകലാം നാളേ
എന്നാലെന്തെരിയും നാളം
വിട്ടെങ്ങു പ്രകാശം പോകാന്‍....?

-->‍എന്നോടു യാത്ര പറഞ്ഞപ്പോള്‍

























അന്നൊരിക്കല്‍,
നിന്റെ വിരല്‍ തുമ്പിലൂടൂര്‍ന്നിറങ്ങിയ മഴത്തുള്ളികള്‍
‍എന്റെ കണ്‍പോളകള്‍ക്കിടയില്‍ കോരിയിട്ടുകൊണ്ട്‌
നീ പറഞ്ഞു....
"ഇതെന്റെ ആത്മാവാണ്‌, കാത്തുകൊള്‍ക.."
പിന്നീടൊരിക്കല്‍,
കരുതിവെച്ച നിറക്കൂട്ടുകള്‍കൊണ്ട്‌ ഞാന്‍ തീര്‍ത്തവക്കൊന്നും
ആത്മാവില്ലെന്ന് നീ പറഞ്ഞപ്പോള്‍,
കരിമേഘങ്ങള്‍ തകര്‍ത്തു പെയ്തിരുന്ന ഒരു രാത്രിയില്‍
‍എന്നോടു യാത്ര പറഞ്ഞപ്പോള്‍,
ഞാന്‍ പാടുപെടുകയായിരുന്നു....
എന്റെ കണ്ണുകളില്‍ കണ്ണീര്‍ പൊടിയാതിരിക്കാന്‍...
ഇന്ന്,
മറ്റൊരു മഴക്കാല രാത്രിയില്‍,
ഏകാന്തമായ എന്റെ ഇടനാഴിയിലെ ജനലഴികളിലൂടെ
അരിച്ചെത്തുന്ന നിന്റെ ഒര്‍മകളില്‍
‍എന്റെ ഹൃദയം വിങ്ങിപ്പൊട്ടുമ്പോഴും
ഞാന്‍ പാടു പെടുകയാണ്‌.......
എന്റെ കണ്ണുകളില്‍ കണ്ണീര്‍ പൊടിയാതിരിക്കാന്‍...
നീയെന്നെ ഏല്‍പ്പിച്ച നിന്റെ ആത്മാവ്‌ നഷ്ട്ടപ്പെടാതിരിക്കാന്‍ ....